Monday, December 31, 2012

2012 നല്‍കിയ സുഹുര്ത്തിനു :



 


ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഈ മുഖ പുസ്തകത്തില്‍

ആവേശം വിതറുന്ന അനേകം കൂട്ടുകാരുണ്ടായിട്ടും

അലതല്ലി അലഞ്ഞു അസ്വസ്ഥമായ എന്റെ തിരമാലകള്‍

ഇന്നു തേടുന്നത് നിന്റെ തുറമുഖം മാത്രം ആണ് .



ചാറ്റിങ് ചതുരത്തിലെ ചന്തമുള്ള പേരുകളില്‍

ഞാന്‍ തിരഞ്ഞത് നിന്റേതു മാത്രമാവാന്‍

എന്റെ വിര്‍ച്വല്‍ ലോകം ഇന്നു

നിന്നിലേക്ക്‌ മാത്രം ചുരുങ്ങിയെന്നോ ?



നിന്റെ പച്ച വെളിച്ചം തെളിയുന്നതും കാത്തു

വഴിയരികില്‍ ധൃതി അഭിനയിച്ചു നിന്നത്

ദിവസവും കിട്ടുന്ന ആ കളി വാക്കിനുവേണ്ടിയായിരുന്നു

നീ വെറുതെ പറഞ്ഞു പോകുന്ന ആ കളിവാക്കിനുവേണ്ടി തന്നെ



സൌഹൃദങ്ങളുടെ നഷ്ട വര്ഷം എന്ന്

ഞാന്‍ എഴുതിയ ഈ കലണ്ടറില്‍

നിന്റെ പേര് എവിടെ ചേര്‍ക്കണം എന്ന്

തീരുമാനമായിട്ടില്ലിതുവരെ ......



എങ്കിലും ഈ കാറ്റു ഒടുങ്ങും വരെ

നഷ്ട്ട സ്വപ്നങ്ങളുടെ നൂല്‍ പൊട്ടിയ

എന്റെ മോഹങ്ങളുടെ പട്ടം

അലയട്ടെ അനന്തമായ
 
ഈ ആകാശ നീലിമയില്‍ !





ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Thursday, December 27, 2012

എന്റെ മകള്‍ക്ക് !



 
എന്റെ ശരത്കാലം പൂക്കാലമാവുന്നതും

വേനല്‍ മരു പെയ്തൊഴിയുന്നതും

വാക്കുകളുടെ ഒളിയമ്പുകള്‍ നല്‍കിയ-

വേദനകൊണ്ടെന്റെ ഹൃദയം മുറിയുമ്പോള്‍,

വദനം വിടര്‍ത്തും ഹൃദയം തളിര്‍ക്കും

ജാലകപ്പടിയില്‍ കുളിര്മഞ്ഞു പൊഴിയും

പുതുനാമ്പ് വിടരുന്നതും  

നീ കാരണമാണ്,

അതെ നിന്നില്‍ നിന്നാണ് എന്റെ സന്തോഷം തുടങ്ങുന്നത്  

നീ എന്ന എന്റെ സൌഭാഗ്യത്തില്‍ നിന്ന്,

എന്റെ മകള്‍ എന്ന പുണ്യത്തില്‍ നിന്ന്.....

സ്നേഹത്തോടെ ഡാഡ !


(ഈ ചിത്രത്തില്‍ ഉള്ളത് എന്റെ മകള്‍ "തെരേസ ലിസ്യുസ്", ഈ തവണത്തെ ക്രിസ്മസ് ദിനത്തില്‍ നീണ്ട എട്ടു മാസത്തിനു ശേഷം എന്റെ കുഞ്ഞിന്റെ ചിത്രം അയച്ചു തന്നപ്പോള്‍  ഉണ്ടായ സന്തോഷം വരികളില്‍ പകര്‍ത്താന്‍ ഒരു ശ്രമം )

Sunday, December 23, 2012

സ്നേഹിതന്‍ !!!



സ്നേഹിതനെന്നു നീ  വിളിച്ചപ്പോള്‍    ‍ 
സ്നേഹം മാത്രം അളന്നു കൊടുക്കെണ്ടവന് 
എന്ന് കരുതിയിടത്ത് എനിക്കു തെറ്റി,
  അകലങ്ങള്‍ക്കിടയിലിരുന്നു   നീ 
പണിപ്പെട്ടു കെട്ടിയുണ്ടാക്കാന്ശ്രമിക്കുന്ന 
വിശ്വാസത്തിന്റെ തൂക്കു പാലം 
കണി കണ്ടുറങ്ങിയുണരുകയാണിന്നെന്റെ 
രാപ്പകലുകള്‍ ......


സ്നേഹത്തോടെ ജോ !

ലേബല്‍: ഒരു പ്രിയ സ്നേഹിതനുവേണ്ടി സ്നേഹം തോന്നിയപ്പോള്‍ എഴുതിയത് :)

ഒറ്റ വാക്കിന്റെ ദൂരം !




എനിക്കും നിനക്കുമിടയില്‍  ‍ 
ഒരു വാക്കിന്റെ ദൂരം മാത്രം,
ഒരു മാത്ര പോലും കേള്‍ക്കാനിടയില്ലാത്ത
മനമത്രമേല്‍ ആശിച്ചിട്ടും
ഒരിക്കല്‍ പോലും പിറക്കാതെ പോയ
നാക്കിന്‍  തുമ്പത്തെ
ഒറ്റ വാക്കിന്റെ ദൂരം !


ചിത്രത്തിന് കടപ്പാട് ഗൂഗിള്‍

Tuesday, December 11, 2012

വികൃതി ചെക്കന്റെ ചിറക്‌ !!!

1128723312_sBoyAngel6.jpg

ദൈവമേ, 
എന്റെ സ്വപ്നങ്ങള്‍ക്ക്  ചിറകുകള്‍ തരിക
ഞാന്‍ അകലേക്ക്‌ പറന്നു പോയ്‌കൊള്ളാം,
വിസ്തൃതിയാര്‍ന്ന വിതാനത്തിന്റെ
വിഹായസില്‍ ഞാന്‍ വിഹരിക്കാം


ആഴികളുടെ  ആഴത്തില്‍
താഴ്വാരങ്ങള്‍ തേടി നടക്കാം
മുന്തിരികുലകള്‍ക്കിടയില്‍ വീഞ്ഞ് കുടിച്ചു
ഉന്മത്ത നൃത്തം ചവിട്ടീടാം...

നിന്നോട് നന്ദി പറയാനല്ലാതെ
എന്റെ നാവ് ഞാന്‍ നിവര്‍ത്തില്ല,
അത്തിമരത്തിന്റെ കൊമ്പത്തിരുന്നു
ആനന്ദഗാനം പാടാന്‍ എന്നെ അനുവദിച്ചാലും

ആഭാസനെപ്പോല്‍  ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍ മേയട്ടെ ഞാന്‍
പ്രകൃതിയും ഞാനും മാത്രമാകുമ്പോള്‍
നീ ഇതൊക്കെ കണ്ടു ചിരിക്കണം !

പിന്നെ എന്റെ ആപ്പിള്‍ മരം
ഫലം കൊണ്ട് നിറയുമ്പോള്‍
നമുക്ക് ആദമിനെപ്പോലെ
ചിരിച്ചു കളിച്ചുല്ലസിക്കാം

ഓറഞ്ചു തൊലികൊണ്ട് ഞാന്‍
തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്
ഒരു രാത്രി നക്ഷത്രങ്ങളെ കാണാതുറങ്ങി
ഞാന്‍ വിശപ്പടക്കി കൊള്ളാം.
 
ദിനവും സ്നാനം ചെയ്യാത്ത വികൃതിപ്പയ്യനെ
നീ വെള്ളിനൂലുകളുടെ വരവറിയിച്ചു
പാഠം പഠിപ്പിക്കുന്നതു പോലെ
ചിറകരിഞ്ഞു വീഴാതെ കാക്കുകയും ചെയ്യുമല്ലോ !

ദൈവമേ,
ഇനിയുമുണ്ട് ഒരുപാടു വേലത്തരങ്ങള്‍
വിയര്‍ക്കാത്ത ഈ വികൃതി ചെക്കന്റടുത്ത്,
പക്ഷെ സ്വപ്നങ്ങള്‍ക്ക് വെള്ളിചിറകു തരാതെ നീ തിരിച്ചു-
പോകില്ലെന്നുറപ്പുണ്ടെങ്കില്‍ മാത്രം ബാക്കി പറയാം !  

 
ചിത്രത്തിന് കടപ്പാട് ശലീര്‍ വഴി ഗൂഗിള്‍ :)

Sunday, November 18, 2012

വാര്‍ധക്യത്തിന്റെ തെളിച്ചം



ചുളുങ്ങുന്ന തൊലിക്കുമപ്പുറം

ചിണുങ്ങുന്ന ഒരു കാമുകന്‍

മടിച്ചൊളിച്ചിരുന്നത് വെളിച്ചമുള്ളൊരു

മനസിനുള്ളില്‍ തന്നെ.....

മറന്നു തുടങ്ങിയ വഴികള്‍ എത്ര?

മനസ് മരവിച്ച മഞ്ഞുകാലങ്ങളും,

ഒരിക്കലെങ്കിലും പകുത്തു നല്കാന്‍

പാത്തു വച്ചൊരു പ്രണയവും പിന്നെ

പാടിയ പാട്ടും, കോറിയ വരികളും

പാതിയാക്കി ഞാന്‍ അറിഞ്ഞുടുത്തൊരു-

നരച്ച മേലങ്കി വലിച്ചെറിഞ്ഞിതാ

വിളിച്ചുണര്‍ത്തുന്നു പാതിവഴിയില്‍

പകുത്തു നല്കാന്‍ മടിച്ചുപെക്ഷിച്ച

പനിനീര്‍ പുഷ്പ്പത്തെ .....


ഈ വരികള്‍ എഴുതാനുള്ള പ്രചോദനം ഈ ചിത്രം , ചിത്രത്തിനു കടപ്പാട് ഗൂഗിള്‍  പ്ലസ്‌ !

Sunday, November 4, 2012

ഞാന്‍ നിന്നെ അറിഞ്ഞില്ലെന്നോ ?





ആകാശത്തേക്ക് നീ വലിച്ചെറിഞ്ഞ അവഗണനയാണ്
എന്നും രാത്രിയില്‍ എന്നെ നോക്കി തിളങ്ങുന്ന നക്ഷത്രം ,
നീ മാറി നടന്ന ചെളി കുഴിയിലെ വെള്ളം ആണ് 
തുലാവര്‍ഷമാരിയായ് വന്നേനെ നനയിച്ചത് ,
നിനക്ക് നല്‍കാനായി നട്ടു വളര്‍ത്തിയ റോസചെടിയാണ്‌
ഇന്നെനിക്കു നിന്റെ ഗന്ധം നിറഞ്ഞ പൂവുകള്‍ തരുന്നത് ,
നിന്റെ ചുംബനത്തിനു വേണ്ടി മാത്രം കൊതിച്ച ചുണ്ടുകള്‍ 
ഇന്ന് ഓര്‍മ്മകളുടെ ലഹരി നുകര്‍ന്ന് എന്നെ മയക്കുന്നു ... 
എന്നിട്ടും  ഞാന്‍ നിന്നെ അറിഞ്ഞില്ലെന്ന് പറഞ്ഞു എന്നെ വെല്ലുവിളിക്കല്ലേ !

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Thursday, November 1, 2012

ഒറ്റ ചിറകുള്ള ഒരു പക്ഷി !!!




എന്റെ പ്രണയം ഒറ്റ ചിറകുള്ള ഒരു പക്ഷിയാണ്
അതങ്ങിനെ മാറി മറിയുന്ന ഋതുക്കള്‍ക്കൊപ്പം
തൂവലുകള്‍ കൊഴിച്ചു ശര വേഗത്തില്‍ പറന്നുകൊണ്ടെയിരിക്കും,  
ഒടുവിലീമണ്ണില്‍ ‍വീണു പിടഞ്ഞൊടുങ്ങും വരെ !




ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Wednesday, October 31, 2012

കൊഴിഞ്ഞ തൂവലുകള്‍ തേടി !!!




കൊഴിഞ്ഞ തൂവലുകള്‍ തേടി നടക്കുന്ന
ബാലികയെ പോലെയാണ് നീ,
പറന്നു പോയ പക്ഷിയെയോ
അവന്റെ ആകാശ പാതകളോ
കണ്ടെത്താനാവാതെ
തിരിച്ചു വരാത്ത വസന്തവും കാത്തു
ഒരു തൂവലുമായ് പിറകോട്ടു നടക്കുന്നവള്‍ !




ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

ചാറ്റല്‍ മഴ !!!

 

നിന്റെ ചാറ്റല്‍ മഴ നനഞ്ഞെല്ലാം മറക്കാനായിരുന്നു   
ഞാനെന്റെ  ജാലകങ്ങള്‍  തുറന്നിട്ടത്,
 

പക്ഷേ നീ തിമിര്‍ത്തു പെയ്യാതെ തിരിച്ചു പോയത്

എന്നെ  നനയിക്കാതിരിക്കാന്‍

മാത്രമായിരുന്നു എന്ന് ഞാനറിഞ്ഞില്ല!

 

 

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Sunday, October 14, 2012

ശരത്കാല മഴ

 
എന്റെ ഹൃദയം വിതുമ്പുന്നത് ഒരു ശരത്കാല മഴക്കായ് ! വസന്തവും ശിശിരവും വേര്‍തിരിക്കുന്ന ഒരു ശരത്കാല മഴയുണ്ട് ........ 
സര്‍വ സുമംഗലിയായ പ്രകൃതി ഫലങ്ങള്‍  നിറച്ചു,പൂവുകള്‍ വിടര്‍ത്തി തന്റെ സിന്ദൂര രേഖ കുതിര്‍ന്നോലിക്കാന്‍ അനുവദിച്ചു കൊണ്ട് നിന്നു  കൊള്ളുന്ന മഴ..........................
കൊഴിയുന്ന പൂവുകളെ ഓര്‍ത്തോ, പൊഴിയുന്ന ഫലങ്ങളെ ഓര്‍ത്തോ തെല്ലു നിരാശയകാതെ ആഘോഷമായി പെയ്തിറങ്ങുന്ന ശരത്കാല മഴയെ ഒരു നൃത്തം കൊണ്ട് വരവേല്‍ക്കുന്ന സുന്ദരി  !വേരുകള്‍ക്ക് ചലിക്കാനുള്ള കഴിവ് നല്‍കി,ഇലകള്‍ക്ക് നനുത്ത സ്നാനം നല്‍കി പുലരിയുടെ മടിയില്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു ദേഹവും ദേഹിയും പ്രിയപ്പെട്ടവന് നല്കാന്‍ തുടിച്ചു നില്‍ക്കുന്ന പ്രകൃതി...........
ഈ ശരത്കാലമഴ ഇങ്ങനെ പെയ്തു കൊണ്ടിരിക്കണം .............അവള്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത്  കാണാന്‍  എന്റെ ബാല്യ ഓര്‍മകളെക്കാള്‍ ചന്തം ........................നിര്‍ത്താതെ പെയ്യുന്ന ശരത്കാല മഴ ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഒരു പുലരി കൂടി ...............!!!

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Wednesday, October 3, 2012

അങ്കക്കലി !




വാക്കുകള്‍ പരസ്പരമങ്കം തുടങ്ങിയപ്പോള്‍
വെട്ടി വീഴ്ത്തി ഞാനവളുടെ നാവുകള്‍,
വാക്കേറ്റം മൂര്‍ദ്ധന്യത്തിലായപ്പോള്‍
മൗനം കൊണ്ടവള്‍ പകവീട്ടി.........
അങ്കക്കലിമൂത്ത്  ഞാന്‍  ഉയര്‍ത്തിയ വാള്‍മുനയില്‍  
ഞെട്ടലല്‍പ്പം പോലുമില്ലാതവള്‍ തലകുനിച്ചു, 
ഓങ്ങിയ വാളിനു താഴെയൊരു തുള്ളി കണ്ണീര്‍വീണതു 
കുത്തിയിറങ്ങിയതെന്‍ ചങ്കില്‍,  
ചോരയൊലിച്ചു ഞാന്‍ നില്‍ക്കുമ്പോഴും 
കണ്ടതവളുടെ കുനിഞ്ഞ  മുഖം !



ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Tuesday, October 2, 2012

പാപിനിയായ സ്ത്രീ

 

കാമം വിറ്റും കേമമായ് നടക്കുന്നൊരുവളെ നിങ്ങള്‍ അറിയുമോ?
തിളങ്ങുന്ന വസ്ത്രങ്ങള്‍ മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ,
വശ്യമായ ചിരി ധരിക്കാതവള്‍  പുറത്തിറങ്ങാറില്ല,
ഇറങ്ങിയാലോ അത്തറിന്റെ സുഗന്ധം അവള്‍ക്കുക്കൂട്ട്  പോകും!

രാവില്‍ അവളുടെ റാന്തല്‍ അണയാറേയില്ല
അതങ്ങനെ
നിറഭേദങ്ങളുടെ മായകാഴ്ചകള്‍
നിഴലിനു നല്‍കി ചിരിച്ചുകൊണ്ടെയിരിക്കും- 
സീല്‍ക്കരങ്ങള്‍ക്കുണര്‍വ്വ്
നല്‍കുന്ന നാളമായ്!

പകല്‍ സമയം പാറാവുകാരനില്ലാ വിജനം പ്രേതാലയമാണെങ്കിലും
പാതിരാത്രി ഗലീലിയായിലവളുടെ  മതില്‍ ചാടാത്ത മാന്യന്‍മാരില്ല,
നിറഞ്ഞ മാറും നുരഞ്ഞ വീഞ്ഞും കയ്യിലേന്തിയ മഗ്ദലെനയെ
ഇഷ്ട്ടപെടാത്ത പുരുഷന്മാരുണ്ടോ ഈ നാട്ടില്‍? 

ഒരിക്കല്‍ സദാചാരപോലീസുകാര്‍ അവളെയും പിടികൂടി
കാമകണ്ണുകള്‍ കൊല്ലാന്‍ ഞെരിപിരി കൊണ്ട് ചുവന്നപ്പോള്‍ ‍
,
കല്ലെറിഞ്ഞു കൊല്ലാന്‍ ഓടുന്നവരുടെ അടിവസ്ത്രങ്ങളില്‍ പോലു-
മവളുടെ അത്തറിന്റെ ഗന്ധം വിയര്‍ത്തത്രെ!

യുവാക്കള്‍ സ്ത്രീ എന്നല്ല വേശ്യ എന്നാണ് വിളിച്ചിരുന്നത്‌
അവള്‍ക്കതില്‍ പരാതിയുണ്ടായിരുന്നോ ആവോ,
ജീവനുവേണ്ടി അവള്‍ ഓടി കൊണ്ടേയിരുന്നപ്പോള്‍ ഓര്‍ത്തുകാണും
ജീവിക്കാന്‍ സ്വാതന്ത്ര്യം ഹനിക്കപെട്ടവരാണോ വേശ്യകള്‍?

തീബെരിയുസിന്റെ  തീരത്ത് തിരകള്‍ എണ്ണുന്നവന്‍റെ
അരികിലെത്തുവോളം അവള്‍ ഓടി.............
കല്ലുകള്‍ കൊണ്ട് മുറിഞ്ഞോഴുകുന്ന രക്തത്തിലും,
കീറിപോയ അവളുടെ വസ്ത്രത്തിലും ആയിരം കണ്ണുകള്‍ തങ്ങി നിന്നു.

അവസാന രക്ഷയെന്നോണം  അവള്‍ ചിന്തിച്ചു കാണുമോ
അവന്റെ മുന്‍പിലാ നിറഞ്ഞ മാറിലെ വിരിയോന്നു മാറ്റുവാന്‍,
പൂര്‍ണതയുള്ള ആ യുവാവ്‌ തന്‍ കണ്ണിമ തിരിക്കാതെ
പൂഴിമണ്ണില്‍ കുനിഞ്ഞു ചിത്രം വരച്ചങ്ങിരുന്നു!

നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ തന്നെയാദ്യം എറിയൂ 
എന്ന് ആ നാഥന്‍റെ
വാക്കുകള്‍ നെഞ്ചില്‍ പതിച്ചവര്‍
കല്ലുകടിച്ച കഞ്ഞി കഴിച്ചപോല്‍ കടിച്ചമര്‍ത്താനവാതെ
കടലില്‍ നിന്നും അകന്നകന്നങ്ങുപോയ്........

ഒടുവിലാ നാഥനും ദാസിയും മാത്രമായ് തീരത്ത്
കണ്ടവള്‍ ആദ്യമായ് കാമ കണ്ണില്ലാതൊരു പുരുഷനെ,
അന്ന് തൊട്ടവളുടെ റാന്തല്‍ എരിഞ്ഞില്ല രാത്രിയില്‍ എന്നിട്ടും

ആ കുരിശോളം വിശ്വസ്തത  അവളുടെ സ്നേഹത്തെ  എരിച്ചുകൊണ്ടിരുന്നു.!



രണ്ടാം ലക്കം ഇ -മഷിയില്‍  പ്രസിദ്ധികരിച്ച എന്റെ കവിതയാണ്. താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ കൂടുതല്‍ കഥകളും കവിതകളും വായിക്കാം.
http://emashi.blogspot.com/2012/09/1-10-2012.html 
 
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Tuesday, September 25, 2012

ഒരു കന്യകയെ തേടി



ഒരു കന്യകയെ തേടി ഞാനലഞ്ഞു 
തെരുവുകളില്‍  ഓടി  വലഞ്ഞു,
കൊടുപിരി കൊള്ളുന്ന പ്രായത്തിലും
വടികളില്‍ താങ്ങുന്ന നരയിലും 
കണ്ടില്ലൊരുപിടി കാരുണ്യം.

ഒടുവിലെത്തിയതൊരു വേശ്യാലയത്തില്‍,
കണ്ടത് കാമം വറ്റിയ കണ്ണിണകള്‍,
നഗ്നത നിറഞ്ഞ ശരീരത്തിന്റെ  മറവി-
ലൊളിപ്പിച്ചൊരു കന്യത്വം ചോരാത്ത മനസിനെയും,

കടലിരമ്പും കാമത്തിലെന്‍ 
കണ്ണുകള്‍ അവളില്‍ ഉടക്കവേ 
കനല്‍ക്കെടുത്തുന്ന മഴയായ്
കണ്ണീര്‍പെയ്തൊഴുകുന്നത് കണ്ടു ഞാന്‍....

ഇരുള്‍ നിറച്ചൊരാ  വെളിച്ചത്തില്‍
ചിരി പടര്ത്തിയെന്‍  വെള്ളി കുരിശുമാല 
പറയാതെ  പറഞ്ഞ കഥ കേട്ടതോ? 
പാണികള്‍ കൂപ്പി ഉരുകുന്നുണ്ടവള്‍,

ദൃഡഗാത്രമാം  നെഞ്ചിന്‍ ചൂടില്‍ 
ഉരുകിയെരിയും  മെഴുകുതിരിയായ്
ഇടറിയ പ്രാര്‍ത്ഥന വാക്കുകള്‍ക്കൊപ്പം
പിടഞ്ഞൊരാ ഹൃദയത്തുടിപ്പതു കേട്ട് ഞാന്‍,  

വെര്‍ജിനിറ്റിയുടെ വികൃതമായൊരു   മുഖം
ചോര ചീറ്റാതെ
പാട പൊട്ടാതെ
പാതി  കണ്ടു  ഞാന്‍ !

തേവിടിശ്ശി  എന്ന് വിളിക്കപ്പെട്ട
ചുവന്നു തുടുത്ത ചുണ്ടുകളില്‍
കാരുണ്യമെന്ന  ഒരു കന്യകാത്വം

കാലുകള്‍ വിരിക്കാതെ
കാത്തുകിടന്നത് എന്റെ കണ്ണുകള്‍ക്ക്‌ വേണ്ടിയോ?
കണ്ണുതുടച്ചവള്‍  നോക്കുമ്പോഴേക്കും
തെരുവിലേക്ക് ഞാന്‍ മറഞ്ഞിരുന്നു !!!!

(കാലാകാലമായി സമൂഹത്തിന്റെ നാലു ചുവരുകളില്‍ തളച്ചിട്ട കുറെ ആശയങ്ങളും,മനോഭാവവും ഉണ്ട്,
അവ പലപ്പോഴും മനുഷ്യന്റെ ആന്തരീക ശുദ്ധിയെക്കാള്‍ ബാഹ്യമായ കാപട്യത്തിന് വില കൊടുക്കുന്നവയാണ്, ആചാരങ്ങളും മനുഷ്യ നിര്‍മിതമായ  മുന്‍വിധികളും ഏറെ കുറെ കാലഹരണപ്പെട്ട നല്ലവനും ചീത്തവനും  എന്നാ വേര്‍തിരിവില്‍ മനുഷ്യന്റെ ഹൃദയത്തെ കാണാനോ അതിന്റെ നന്മ അറിയാനോ പരാജയപ്പെടുമ്പോള്‍ ഇതു പാപിയും വിശുദ്ധനും തമ്മില്‍ ഉള്ള ദൂരം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ബാഹ്യമായ പ്രകടനങ്ങള്‍ കണ്ടു ഒരുവന്റെ ആന്തരിക ശുദ്ധി വിലയിരുത്താന്‍ ആവില്ല,മറിച്ചു അവന്റെ ഹൃദയം നോക്കി അറിയാന്‍ ശ്രമിക്കണം,
ചിലപ്പോള്‍  കറകലര്‍ന്ന അവന്റെ വസ്ത്രത്തിനുള്ളില്‍ ഒരു വെളുത്ത മനസ്സ് കാണാന്‍ കഴിഞ്ഞേക്കാം, അത് മതിയാകും ഒരുപക്ഷെ പിന്നീടുള്ള ജീവിതത്തില്‍ അവനെ ഒരു മാലാഖയായ് ചിറകടിച്ചുയരാന്‍ സഹായിക്കുന്നതിന്!)

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Tuesday, September 11, 2012

അത്താഴത്തിനു ഇന്ന് !




അക്ഷരങ്ങള്‍  വേവിച്ചു വിശക്കുന്നവര്‍ക്ക്
അത്താഴത്തിനു വിളമ്പുന്നവരുണ്ട്,
അത് കഴിച്ചു ചിലര്‍ പശിയടക്കും 
മറ്റു ചിലര്‍ ഒരു മോഹാലസ്യത്തില്‍  മയങ്ങും.

ചിലരുടെ പാത്രങ്ങളില്‍ അക്ഷരങ്ങള്‍ അവശേഷിക്കും
മറ്റു ചിലര്‍ അത് കൊണ്ടുപോയ് പട്ടിക്കോ പൂച്ചയ്ക്കോ  വിതറും,
വേറെ ചിലര്‍ അത് നേരെ എച്ചില്‍ കുട്ടയില്‍ ഏറിയും
വിഷമെന്നോര്‍ത്തു കഴിച്ചു പിടഞ്ഞു മരിക്കുന്നവരും കുറവല്ല ,

കുറെ പേര്‍ക്ക് അത്താഴം കഴിഞ്ഞാല്‍
കണ്ണീര്‍ കോപ്പ കഴുത്തു മുട്ടെ  മോന്തണം
ബാക്കിയുള്ളവര്‍  സന്തോഷ വീഞ്ഞ് നുരയും
ദഹനം അപ്പോഴും വിസര്‍ജനത്തിനു വിട്ടുകൊടിക്കില്ല !

കഴിച്ച വാക്കുകള്‍ കൈയിട്ടു ശര്‍ധിക്കുന്നവരെയും കാണാം  
ഒപ്പം ഒഴിഞ്ഞവയറില്‍ അക്ഷരങ്ങള്‍ക്ക്  വേണ്ടി വിശക്കുന്നവരും,
എനിക്കൊന്നുറങ്ങണം കാരണം വാക്കുകള്‍ തിന്നെന്റെ പള്ള  നറഞ്ഞു,
നിങ്ങള്‍ ഇതില്‍ ഏതെങ്കിലും  കൂട്ടത്തില്‍ പെടുമോ ആവോ  ??? 


ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ !

Saturday, September 1, 2012

അപ്പോള്‍ അവന്‍ ആരായിരുന്നു ???



 
വാക്കുകള്‍ക്കു വേണ്ടി   ദാഹിച്ചത് എന്റെ  മനസായിരുന്നു,
ദാഹം ശമിപ്പിച്ചത് നീ ആയിരുന്നെങ്കിലും
ദാഹം ‍ ശമിപ്പിക്കപ്പെട്ടവന്‍  ഞാനല്ലായിരുന്നു. 

 
വേദനകള്‍  രുചിച്ചത് എന്റെ ശരീരമായിരുന്നു,
വേദന സംഹാരി ആയതു നീ ആയിരുന്നെങ്കിലും  
സുഖമാക്കപ്പെട്ടവന്‍   ഞാന്‍ ‍അല്ലായിരുന്നു !

 
ഹൃദയം പറിച്ചു കൊടുത്തവന്‍  ഞാനായിരുന്നു,
ഹൃദയം  സ്വന്തമാക്കപ്പെട്ടവള്‍ നീ ആയിരുന്നെങ്കിലും
ഒടുവില്‍  ഹൃദയമില്ലാത്തവന്‍  ഞാന്‍  ആയിരുന്നു !!!



(സ്നേഹം സ്വീകരിക്കുന്നതിനെക്കാള്‍   കൂടുതല്‍ കൊടുക്കുന്നവരാകണം മനുഷ്യര്‍ ...... 
നിസ്വാര്‍ത്ഥ സ്നേഹം മനസ്സില്‍ കരുതുന്ന എല്ലാ നല്ല സ്നേഹിതര്‍ക്കും എന്റെ പ്രണാമം )
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Friday, August 31, 2012

അറിയാതെ പോയവള്‍!

 


എന്റെ മിഴികളിലെ നനവിനെക്കാള്‍
നീ കണ്ടത്  വാക്കിലെ ചാട്ടുളിയായിരുന്നു,
എന്‍റെ  മൊഴികളിലെ ആര്‍ദ്രതയേക്കാള്‍
നീ കണ്ടതോ കോപാഗ്നിയുടെ തീ കണ്ണുകള്‍. 

ഞാന്‍ തൊടുത്ത ചുംബനം നിന്നെ മുറിവേല്പിച്ചു,
അതിലെരിഞ്ഞ ഹൃദയം നിന്‍ നിറഞ്ഞ മിഴികള്‍ക്കന്ധമായ്.
എന്‍റെ  സമ്മാനത്തില്‍ ഒളിപ്പിച്ച വാക്കുകള്‍ നിന്‍റെ
തിളങ്ങുന്ന വസ്ത്രത്തിന്‍റെ മാസ്മരികതയില്‍ ഒളിച്ചുനിന്നു.

എന്‍റെ  ശരീരത്തില്‍ നിനക്കായ്‌ കരുതിയ ചൂടില്‍ നീ അമര്‍ന്നപ്പോഴും
ആ  കൈവലയത്തില്‍  നിന്‍റെ  മനസ് തണുത്തു
വിറയ്ക്കുന്നുണ്ടായിരുന്നു.
കിടക്ക വിരികളിലെ ചുളുവുകള്‍ അധികമായപ്പോഴും മെരുങ്ങാത്ത
നിന്‍റെ  ഹൃദയം ചുളുക്ക് വീഴാതെ  പശമുക്കിയ വിരിയായ്‌ നിവര്‍ന്നു നിന്നു.

അവസാനം ഈ കൂട്ടുജീവിതം ഉരിഞ്ഞു മാറ്റി
വിവസ്ത്രയായ്‌ നീ നടന്നു നീങ്ങവേ
സ്നേഹമില്ലാത്തവന്‍ എന്ന് മുദ്രകുത്തി
ഹൃദയമില്ലാത്തവനായ് അവഗണിച്ചപ്പോള്‍,

അപ്പോള്‍ മാത്രമാണ്  നീ എന്നെ  മനസിലാക്കിയത്,

കാരണം എന്‍റെ ഹൃദയം ഇല്ലാതായിരിക്കുന്നു,
അതിന്റെ സത്തയുംകൊണ്ട് വിറയ്ക്കാത്ത കാലുകളുമായി
നീ  ഒരുപാടു നടന്നകന്നിരിക്കുന്നു.........., 
   
നഷ്ട്ടപെട്ട എന്‍റെ ഹൃദയവും തേടി ഞാന്‍

ഇവിടെ ഒരുഹൃദയമില്ലാത്തവനായ്
അനേകം ചൂടുള്ള കിടക്കവിരികള്‍ പങ്കിട്ടു

ഇന്നും തണുത്തു വിറച്ചു വെമ്പല്‍ കൊള്ളുന്നു .



ചിത്രത്തിനു കടപ്പാട്  ഗൂഗിള്‍ !

Tuesday, August 28, 2012

യോര്‍ദാനില്‍ നിന്നും ഒരു യുവാവ്‌ !!!

 

അന്നു ഞാന്‍ യോര്‍ദാന്‍ തീരത്ത് കൂടി
കാല്‍ നനയ്ക്കാതെ  കൈ കഴുകാതെ
കാഴ്ചകള്‍ കണ്ടു പോകുന്ന നേരം
കണ്ടു ഞാന്‍ കരഘോഷം മുഴക്കും ജനത്തെ

ശൈത്യം തുടങ്ങിയിട്ടുണ്ട് ഇത്തിരി ചൂടിനായ്
ചുറ്റും തിരഞ്ഞു,നടന്നു,തളര്‍ന്നു ഞാന്‍
എങ്കിലും എന്തിനീ ആളുകള്‍ പോകുന്നു
മുങ്ങുന്നു പൊങ്ങുന്നു യോര്‍ദാന്‍   തടത്തില്‍

ചിന്തകള്‍ വേലിയേറ്റത്തില്‍ വലഞ്ഞു ചിത്തമോ
വേലിയിറക്കത്തില്‍ ആയ് പിന്നെ വീണ്ടു -
വിചാരം തീരതടുക്കവേ ഉള്‍വിളി വന്നതിന്‍
ചാരെകടുക്കുവാന്‍, ചോദ്യങ്ങള്‍ ചുരുട്ടിപിടിച്ചങ്ങ് നിന്നു ഞാന്‍

കണ്ടു ഞാന്‍ കാട്ടാള പുത്രനോരുവന്‍ കാരിരുമ്പിന്‍ കൈ കൊണ്ട്
കോരുന്നു യോര്ദന്റെ കുളിര്  പിന്നെ നല്‍കുന്നു സ്നാനം ജനങ്ങള്‍ക്ക്‌
കണ്ടില്ലെന്നു നടിക്കാന്‍തുടങ്ങവേ കണ്ടു ഞാന്‍ സുന്ദര പുരുഷന്‍ ധൃടഗാത്രന്‍
മന്ദം മന്ദം നടന്നടുക്കുന്നു കല്‍പടവിനു മുകളിലായ് ചന്തം തുളുമ്പും വദന പ്രിയന്‍

ചുണ്ടിലെ പൂമുട്ടുകള്‍ കൂമ്പാതെ നിന്നവന്‍ ചെന്ജിലം ചോല തന്‍ പാണിയാല്‍ ചൂഴവേ 
കണ്ണില്‍ കനലുമായ് നിന്ന കിരാതന്‍ തന്‍ കണ്ണിമ്മ  വെട്ടാതെ കണ്ടു കര്‍ത്താവിനെ
ഒന്നുമേ ചൊല്ലാതെ ഉരിയാടാതെ  തന്‍ വേഷ്ടികള്‍ മാറ്റി വിനയാന്വിതന്‍ മാനസന്‍
മുങ്ങി നിന്നു യോഹന്നാന്‍ തന്‍ മുന്പില്‍ കൈ കൂപ്പി നിന്നു കനിവുള്ളവന്‍ നാഥന്‍

പെട്ടെന്ന് മേഘം കീറി പല തവണ പൊട്ടിയിങ്ങോട്ട്  വീഴാന്‍ തുടങ്ങവേ
ചുറ്റും നടുങ്ങി ജനം ഭയത്താല്‍ പേമാരി ഭ്രാന്തമായ് വരുമെന്ന് നിനക്കവേ
ഇല്ലില്ല തുള്ളി ഒരു ഇറ്റു പോലും ചുറ്റും പ്രകാശം ജ്വലിച്ചുയര്‍ന്നു
ശാന്തം പ്രശാന്തം പടര്‍ന്നു ജലാശയം നീളെ നേര്‍ത്ത തെന്നലിന്‍  സംഗീതമായ്

ഒളിമങ്ങി ആകാശ സ്വര്‍ഗ്ഗവാതില്‍ തുറന്നങ്ങ് വരുന്നു കപോതം വിശുദ്ധം
വെണ്മയില്‍ ചിറകുകള്‍ വീശി വിടര്‍ത്തി ചെന്നങ്ങു നിന്നു പാവനന്‍ ആത്മന്‍
ദൈവ ചൈതന്യം ചൊരിഞ്ഞു പിന്നവനില്‍ നിറച്ചു തന്‍ അത്മാവിനനുഗ്രഹങ്ങള്‍
ചേതോഹരം ആ കാഴ്ച കണ്ടു എന്‍  മനസ്സില്‍ നിറഞ്ഞു ദിവ്യനുഗ്രഹങ്ങള്‍

ചുരുട്ടിയ ചോദ്യം ഞാന്‍ ചൂണ്ട കണക്കെ വലിച്ചെറിഞ്ഞു
ചാടി ആ കുളിരുന്ന യോര്‍ദാനിലേക്കു ചൈതന്യം തുടിക്കും ഓളങ്ങളില്‍
തനുത്തതില്ല എന്‍ മേനിയോട്ടും ചൂടില്‍ വിയര്‍ത്തു ഞാന്‍ ദൈവാഗ്നിയാല്‍ 
കാട്ടാളന്‍ കരമെന്ന്റെ ശിരസിലായ് നിന്നു,കോരിത്തരിച്ചു ഞാന്‍ അഭിഷേകത്തില്‍

കര്‍ത്താവു പതിയെ തലയെടുപ്പോടങ്ങ്‌ കയറുന്നു പടവുകള്‍ പടി പടിയായ്
കാണുന്നു കാണികള്‍ അത്ഭുത തന്ത്രരായ് കേള്‍ക്കുന്നു കരഘോഷം കടവിലെങ്ങും
ഞാനുമാ കാലുകള്‍ പിന്തുടര്‍ന്നങ്ങനെപടവുകള്‍ കടന്നു പടി വാതിലും പിന്നെ 
യോര്‍ദാന്‍ നഗരിയും മാറി, പലസ്തീനും അകന്നു  അവനു പുറകെയായ് ഞാനും

ഒടുവില്‍ ആ യാത്രയില്‍ പകലുകള്‍ രാവുകള്‍ പലതും കഴിഞ്ഞു
പാര്‍ഥനായ്‌ വ്രണിതനായ്  തളര്ന്നങ്ങു വീഴവെ വിളിച്ചു ഞാന്‍ എന്‍ നാഥനെ 
തിരഞ്ഞു നോക്കിയവന്‍, ഇപ്പോഴും ചോരാതെ ചുണ്ടിലാ  പൂവുണ്ട്
ഓടി കിതച്ചവന്‍ വന്നേനെ കോരി എടുതെന്റെ  ആത്മാവില്‍ ചുംബിച്ചു

ചുംബനസുഖം എന്തെന്നറിഞ്ഞു ഞാന്‍ സന്തോഷം കൊണ്ട് നിറഞ്ഞ എന്‍ കണ്ണുകള്‍
ആതുര  സൌമ്യമായ്‌ തുടചീടുവാന്‍ ആ കൈകളെന്‍ കവിളില്‍ തലോടവേ കണ്ടു ഞാന്‍
ആണിപാടുള്ളതാം  കൈപത്തിയില്‍  നിന്നൊരു തുള്ളി ശോണം ചോര്‍ന്നിറങ്ങുന്നു
അതിലെന്റെ കഷ്ടങ്ങള്‍ തീര്‍ന്നു പോയി,ആ കുരിശിന്റെ നിഴലില്‍ ഞാന്‍ ചേര്‍ന്നിരുന്നു !



ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ .

Wednesday, August 15, 2012

ഓര്‍മകളിലെ ഒരു സായാഹ്നം !!!


ഏതാനും  നിമിഷങ്ങള്‍ കഴിഞ്ഞാല്‍ സ്കൂള്‍ ബെല്‍ അടിക്കും.എന്റെ ഹൃദയ സ്പന്ദനം ക്ലോക്കിലെ  മിനിറ്റ് സൂചി  പോലെ മിടിച്ചു കൊണ്ടിരുന്നു. ടീച്ചര്‍ പതിവുപോലെ എന്നും തരാറുള്ള ഹോം വര്‍ക്ക്‌ എല്ലാവര്ക്കും പറഞ്ഞു തന്നു.അസ്തമയ സുര്യന്റെ മുന്നേ വരുന്ന സ്വര്‍ണ നിറമുള്ള സുവര്‍ണ രശ്മികള്‍ സ്കൂള്‍ വരാന്തയില്‍ എത്തി നോക്കി.പതിവ് തെറ്റിച്ചു പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല. സ്കൂള്‍ സമയം അവസാനിച്ച ബെല്‍ മുഴങ്ങി,എല്ലാവരും ബാഗും തൂക്കി പുറത്തേക്കു ഓടി. വീട് വളരെ അടുത്തായത് കൊണ്ട് ആരും എന്നെ കൂട്ടികൊണ്ടുപോകാന്‍ വരാറില്ല. എത്രയും പെട്ടെന്ന് വീട്ടില്‍ എത്തി മമ്മിയെ കാണാന്‍ തിടുക്കത്തില്‍ ഞാന്‍ നടന്നു. എന്നെ സ്ഥിരം കമന്റ്‌ അടിക്കാറുള്ള ഒരു പറ്റം വന്ദ്യവയോദിക കൂട്ടം പതിവ് പോലെ റോഡരികില്‍ നില്‍ക്കുന്നു. എന്നെ കണ്ട മാത്രയില്‍ തുടങ്ങി ചോദ്യ ശരങ്ങള്‍ ,"ഇന്നു എന്തൊക്കെ  പഠിപ്പിച്ചു കുട്ടാ?നല്ല കുട്ടിയായ് വളരണം കേട്ടോ,ആ ജോസഫിനെ  പോലെയല്ല നിന്റെ അമ്മയെ പോലെയാ നീ ഇരിക്കുന്നെ."അങ്ങനെ പോകും സ്ഥിര കുശാലനെഷണങ്ങള്‍!എന്ത്  കൊണ്ടോ യ്യവനത്തില്‍ നില്‍കുന്ന സുന്ദരി പെണ്ണിനെ പൂവാലന്മാര്‍ കളിയാകുന്ന ഒരു അസഹനീയത കൊച്ചു കുട്ടിയായ എന്നെ കളിയാകുന്ന ആ വൃദ്ധജനങ്ങളോട് എനിക്ക് തോന്നി. അതിന്റെ കാരണം ഇപ്പോഴും അറിയില്ല.

എന്തായാലും ഓടി കിതച്ചു ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍, മമ്മി പതിവ് പോലെ ഉച്ച ഉറക്കത്തില്‍ അല്ലായിരുന്നു. സാധാരണ മമ്മിയുടെ  ഉറക്കം ശല്യപെടുത്തുക എന്നത് എന്റെ സ്ഥിരം ഹോബി ആയിരുന്നു. ഇന്നു അത് വേണ്ടി വന്നില്ല. എന്നെ കണ്ട ഉടന്‍ വേഗം വന്നു എന്നെ കെട്ടിപിടിച്ചു.വേഗം കുളിച്ചു റെഡി ആവൂ,നമ്മുക്ക് ഇന്നു പള്ളിയില്‍ പോകാം. കേട്ടപ്പോള്‍ കളിയ്ക്കാന്‍ പോകാന്‍ പറ്റാത്ത ചെറിയ വിഷമം തോന്നിയെങ്കിലും,മമ്മിയുടെ ആ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക്  പകരം വയ്കാന്‍ മറ്റൊന്നിനും ആവില്ലായിരുന്നു. എന്തോ,മമ്മി ഇന്നു കൂടുതല്‍ സുന്ദരി ആയതു പോലെ, സ്കൂളില്‍ നിന്നും വരുന്നത്  വരെ വളരെ സാധാരണ രീതിയില്‍ ചലിച്ച എന്റെ ദിവസം പതുക്കെ ഒന്ന് വേഗത കൂട്ടുന്നതു പോലെ തോന്നി.കുട്ടിക്കാലത്തെ  എന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും ആയ അയാള്‍ (ചേച്ചി )ഇതുവരെയും എത്തിയട്ടില്ല,അവളുടെ സ്കൂള്‍ വലുതയതുകൊണ്ടും, ചാച്ചന്‍ അവളെ കൊണ്ടാക്കാന്‍ പോകുന്നത് കൊണ്ടും,എന്നെക്കാളും കഴിവുകള്‍ ഉള്ളത് കൊണ്ടും എന്തോ എനിക്ക് എന്നും അയാളോട് അസൂയയായിരുന്നു. അവളെ പോലെ ആകാന്‍ പറ്റാത്ത വിഷമം വളര്‍ന്നു, കൈയും കാലും വച്ച് അസൂയ എന്ന പേരും ഇട്ടു ദിവസവും മമ്മിയുടെ കൈയില്‍ നിന്നും ചൂരലിന്റെ ചൂട് ഞാന്‍ ചേച്ചിക്ക് അനുഭവിപ്പിച്ചു കൊടുക്കുമായിരുന്നു. ഞാന്‍ കുഞ്ഞല്ലേ, എന്ത് കുരുത്തക്കേട്‌ ചെയ്താലും അവസാനം കൊഞ്ചി കൊഞ്ചി എനിക്ക് കിട്ടേണ്ട അടി വരെ ഞാന്‍ അയാള്‍ക്ക് ദാനം കൊടുക്കും.എന്റെ മനസിന്റെ വലിപ്പം ഇപ്പോ മനസിലായി കാണുമല്ലോ :)ജീവിതത്തിലെ ഓരോ നിമിഷവും ആരെയും കൂസാതെ ആസ്വദിച്ച് ജീവിക്കുന്ന, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ചുറുച്ചുറുകും തന്റെടവുമുള്ള, ആരെ നോക്കിയും ചിരിച്ചു കാട്ടുന്ന എന്റെ ചേച്ചി ഒരുവശത്ത്,മറുപുറം പേടിതോണ്ട്നും  മമ്മിയുടെ സാരീ തുമ്പ് മാത്രം ലോകമായവനുമായ ഞാന്‍ !ഇപ്പോ ഏറെ കുറേ  എന്നെയും അവളെയും മനസിലായ് കാണുമല്ലോ. തലമുറയിലെ ആദ്യത്തെ ആണ്‍ തരിയാണ് ഞാന്‍, അതുകൊണ്ട് തന്നെ അമിത വല്സല്യത്തിനും, ലാളനക്കും കൊഞ്ചലിനും ഒരു കുറവും ഉണ്ടായിരുന്നില്ല.എന്റെ ഓര്‍മയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് പോലും എനിക്ക് കൊജ്ജല്‍ ഉണ്ടായിരുന്നു.വീട്ടുകാര്‍ അതിനു നല്ല പ്രോത്സാഹനവും തന്നിരുന്നു.പണ്ട് തൊട്ടേ അഭിനയം ഒരു കല മാത്രമല്ല ജീവനോപാധിയായി കൂടി സ്വീകരിച്ചത് കൊണ്ട്,അടിക്കുന്നതിനു  മുന്പേ കരയാനും, വഴക്ക് പറയുനതിന് മുന്പേ ആശ്വസിക്കപെടാനും എനിക്ക് മാത്രം ഉണ്ടായ അപാര കഴിവിനെ ഓര്‍ത്തു എന്റെ ചേച്ചിയായ് പോയ്‌ എന്ന ഒരു കുറ്റം മാത്രം ഉണ്ടായിരുന്ന അയാള്‍ക്കു  (ചേച്ചിക്ക് )വരെ അസൂയ ഉണ്ടായിരുന്നു എന്നാണ് കേട്ട് കേള്‍വി :)

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് വൈകുന്നേരത്തെ കുറിച്ചല്ലേ , എന്നെ കുളിപ്പിച്ചു റെഡി ആക്കി, ചായ കുടിക്കാന്‍ തന്നപ്പോള്‍ നമ്മുടെ ശത്രുവായ ചേച്ചി പ്രത്യക്ഷപെട്ടു.സ്കൂള്‍ വിട്ടു വരുന്ന വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്.തലയിലെ ഒരു പോണിട്ടയില്‍ അഴിഞ്ഞും മറ്റേതു റിബ്ബന്‍ മാത്രം അവശേഷിച്ചും, പകുതി ഷര്‍ട്ട്‌ സ്കര്ട്ടിനു പുറത്തും മിക്കപ്പോഴും ബട്ടന്‍സ് പലതു പൊട്ടി പോയി, ഒരു മൂന്നാം ലോക മഹായുദ്ധം കഴിഞ്ഞു വരുന്ന അവളെ കണ്ടാല്‍ പഠിക്കാന്‍ പോയതാന്നെന്നു മാത്രം ആരും പറയില്ല. അയാളുടെ ക്ലാസ്സിലെ സ്ഥലം ഗുണ്ടയായ് വിലസുന്ന സമയം കൂടുതല്‍ ഒന്നും പ്രതീക്ഷികരുതല്ലോ. ചാച്ചന്‍ ഒരിക്കലും പി ടി എ മീറ്റിംഗില്‍ പോകില്ല, ആ ഹതഭാഗ്യം മമ്മി ഏറ്റെടുക്കും, സ്കൂളില്‍ ചെന്നാല്‍ പിന്നെ കന്യാസ്ത്രീമാര്‍ നിര നിരയായ് വരി വരിയായ് വന്നു മമ്മിയോടു അയാളെ കുറിച്ചുള്ള ഗുണഗണങ്ങള്‍   പാടാന്‍ തുടങ്ങും :) അത് കേട്ട് മമ്മി പുളകിതയാകും, പിന്നെ വീട്ടില്‍ വന്നാല്‍ നല്ല ഒന്നാന്തരം കലാമേള കാണാം. വീടിനു ചുറ്റും ഓടുന്ന ചേച്ചിയും അതിനു പുറകെ ചൂരലുമായി ഓടുന്ന മമ്മിയും, ഇതോക്കെ കണ്ടു നിര്‍വൃതി അടയുന്ന പാവം പാവം ഞാനും :) പക്ഷെ ഒരിക്കലും എന്റെ സന്തോഷം അധികം നീണ്ടു നില്‍ക്കാറില്ല. ചേച്ചി ഒന്നാന്തരം സ്പോര്‍ട്സ് അതലെടിക് ആണ് . മമ്മിയ്ക്ക് ചേച്ചിയെ പിടിക്കാന്‍ പോയിട്ട് ഒരു ദൂര കാഴ്ചയ്ക്ക്  പോലും കിട്ടില്ല,ചുരുക്കത്തില്‍ പറഞ്ഞാല്‍ വേണ്ട വിധത്തില്‍ ഇന്ത്യ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ ഉസ്സൈന്‍ ബോല്ടിനു വരെ ഭീഷണി ഉയര്‍ത്താന്‍ കെല്പുള്ളഒരു താരമാകുമായിരുന്നുചേച്ചി എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്,
ഓടി തളരുന്ന മമ്മിപിന്നെ അടിക്കാനുള്ള ഉദ്യമം ഉപേക്ഷിക്കും , അതോടെ ചേച്ചി എന്ന എന്റെ ഉറ്റ ശത്രു മിത്രം സ്വതന്ത്രയാകും .ഞാന്‍ വീണ്ടും ദുഖത്തിന്റെ കൂട്ടില്‍ അകപെടും :( അതൊക്കെ പോട്ടെ,നമുക്ക് നേരെ സ്കൂളില്‍ നിന്നും വന്ന എന്റെ ചേച്ചിയുടെ അടുത്തേക്ക് പോകാം, പുള്ളി ഭയങ്കര സന്തോഷത്തില്‍ ആണ്. എന്നെ ചവിട്ടാനുള്ള ഏതോ വകുപ്പ്  കയ്യിലുണ്ടെന്ന ഭാവത്തില്‍ എന്നെ നോക്കി  ഒന്ന് പുഞ്ചിരിച്ചു. പെട്ടെന്ന് ഇരയെ കണ്ടു ചാടാന്‍ തുടങ്ങിയ മാനിന്റെ  മുന്പില്‍ സിംഹം വന്നു നില്‍കുന്ന പോലെ മമ്മി അയാളെ(ചേച്ചി ) മാറ്റി നിറുത്തി എന്തോ ചെവിയില്‍ പറഞ്ഞു. അത് കേട്ട് എന്തോ ഒരു അസംത്രിപ്തിയോടെ അയാള്‍ എന്നെ നോക്കി. ആ നോട്ടത്തില്‍ ഒരു പുച്ഛം ഉണ്ടായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു.എന്തായാലും പതിവുപോലുള്ള ഒരു മല്പിടിത്തം ചേച്ചിയും മമ്മിയും തമ്മില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല മറിച്ചു അവര്‍ തമ്മില്‍ നല്ല ഐക്യത്തിലും സ്നേഹത്തിലും കാണപെട്ടു. പതിവുപോലെ പള്ളിയിലേക്ക് പോകാന്‍ ചേച്ചി തയാറായില്ല, ആരും നിര്‍ബന്ധിച്ചും ഇല്ല.അങ്ങനെ ഞാനും മമ്മിയും പള്ളിയില്‍ പോയി. 

ബുധനാഴ്ച ആയതു കൊണ്ട് കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു. അതിനു ശേഷം കൂറെ മെഴുകു തിരകള്‍  വാങ്ങി കത്തിക്കാന്‍ എന്നെ ഏല്പിച്ചു, അതുപോലെ ഞാന്‍ ചെയ്തു. മമ്മിയാണ് ആദ്യമായി എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്, അതിന്റെ രാശി ഇപ്പോഴും  ഉണ്ട്, പ്രാര്‍ത്ഥന കഴിഞ്ഞേ വേറെ എന്തും ഉള്ളു .എന്നോട് പറഞ്ഞ പോലെ തന്നെഞാന്‍ പ്രാര്‍ത്ഥിച്ചു. തിരിച്ചു വരും വഴി, അടുത്തുള്ള സോവേരിന്‍ ബേക്കറിയില്‍ കയറി എനിക്ക് ഇഷ്ട്ടമുള്ളത് വാങ്ങിക്കാന്‍ ഉത്തരവ് വന്നു. എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ല, കുര്‍ബാന കഴിഞ്ഞാല്‍ പ്രാര്‍ത്ഥന ചൈതന്യത്തോടെ വീട്ടില്‍ വരണം,അവിടെയും എവിടെയും കറങ്ങി നടന്നു, അനുസരന്നകേട്‌ കാണിക്കരുത് എന്നു സ്ഥിരം ഉപദേശിക്കാറുള്ള മമ്മിയാണോ എന്റെ  തോന്നിയവസങ്ങള്‍ക്ക്  ഇന്നു  കൂട്ട് നില്‍ക്കുന്നത്. എന്തായാലും കിട്ടിയ ചാന്‍സ് മുതലാക്കി, എനിക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി, കൂടാതെ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഒരു സംഭവം ആണ് "കുണ്ടാട്ടം ".എന്റെ വീടുമായി ബന്ധമുള്ള ലോകത്തിലെ എല്ലാവര്ക്കും അറിയാം എന്റെ ഇഷ്ട്ടപെട്ട വിഭവം  കുണ്ടാട്ടം ആണെന്ന്.വീട്ടിലേക്കു ആരു വന്നാലും മറക്കാതെ കൊണ്ടുവരുന്ന ഒരു സംഭവം ആയിരുന്നു ഇതു. വെറും കയ്യോടെ വരുന്നവര്‍ എന്റെ ശോക ഭാവം കണ്ടു മടങ്ങേണ്ടി വരും എന്ന ഹതഭാഗ്യം സിദ്ധിക്കുമെന്ന് ഭയന്നു  എന്ത് മറന്നാലും ഇതു മറക്കാറില്ല .ഇതു എന്ത് സംഭവം എന്ന് ഓര്‍ത്തു നിങ്ങള്‍ ആകുലപെടെണ്ട , കുഞ്ഞിലെ കൊജ്ജല്‍ ഒരു വിഷയമായി പഠിച്ച എനിക്ക് "കപ്പ്‌ കേക്ക് " എന്ന് പറയാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ തന്നെ ഇട്ട ഓമന പേരാണ് "കുണ്ടാട്ടം " . ആ പേര് മനസ്സില്‍ നിന്നും മായിക്കാന്‍ പിന്നീട് ഒരുപാടു വര്ഷം വേണ്ടി വന്നു :) അങ്ങനെ വിജയശ്രീലാളിതനായി മമ്മിയുടെ കയ്യില്‍ പിടിച്ചു ഞാന്‍ വീട്ടില്‍ എത്തി.ചേച്ചി വല്യ പഠിപ്പിസ്റ്റ് മട്ടില്‍ പുസ്തകം തുറന്നു എന്തോ എഴുതി കൊണ്ടിരിക്കുന്നു.ഹ്മം,വല്ല പടവും വരക്കുകയായിരിക്കും ഞാന്‍ മനസ്സില്‍ പിറുപിറുത്തു. (പഠിത്തത്തില്‍ മാത്രമാണ് ഞാന്‍ ചേച്ചിയെ തോല്പിചിരുന്നത്, അതും വളരെ കഷ്ടപ്പെട്ട്, ആ കാലത്ത് ചേച്ചിക്ക് പഠിക്കാന്‍ പത്തു മിനിറ്റു വേണമെങ്കില്‍ എനിക്ക് ഒരു മണികൂര്‍ വേണ്ടിവരും, ഐ ക്യു എന്നെക്കാളും കൂടുതലാണ്, പക്ഷെ ആ ഒരു കാര്യത്തിലെങ്കിലും ജയിക്കാന്‍ ഞാന്‍  എന്റെ ജിവിതം മൊത്തം പഠിക്കാന്‍ തയ്യാറായിരുന്നു. ). ചേച്ചി എന്റെ ഒപ്പം പള്ളിയില്‍ വരാത്തതിന്റെ നഷ്ട്ടം പുള്ളി  അറിയണം എന്ന എന്റെ ആക്രാന്തം  മൂലം, അന്ന് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി.കൂടാതെ കുണ്ടാട്ടം വാങ്ങിച്ചിട്ടുന്ടെന്നും എന്നോട് മര്യാദക്ക് പെരുമാറിയില്‍ ഞാന്‍ കുറച്ചു തരാം അല്ലെങ്കില്‍ തരില്ല എന്നും ഞാന്‍ ഭീഷണി മുഴക്കി. ഇതു കേട്ടതും ചേച്ചി പൊട്ടി ചിരിക്കാന്‍ തുടങ്ങി, ഇയാള്‍ക്ക് ഇതെന്തു സംഭവിച്ചു എന്ന് കരുതി ഞാന്‍ ഞെട്ടി നില്‍ക്കവേ, അവള്‍ എന്നോട് പറഞ്ഞു," എടാ മണ്ട നിന്റെ ബര്ത്ഡേ ആയിരുന്നു ഇന്നു, നിന്നെ പറ്റിക്കാന്‍ മമ്മി മനപൂരവം പറയാതിരുന്നതാ,ചാച്ചന്‍ ഇവിടെ ഇല്ലാത്തതു കൊണ്ട് കേക്ക് വാങ്ങിക്കാനും  ചോക്ളട്ടെ ബോക്സ്‌ വാങ്ങിക്കാനും കാശില്ല,അല്ലെങ്കില്‍ സ്കൂളില്‍ എല്ലാവര്ക്കും ചോക്ലട്ടെസ് കൊടുക്കാന്‍ നീ വാശി പിടിക്കില്ലേ, പാവം നീ :)"ഇതു കേട്ടതും ഞാന്‍ ഭൂമി പിളര്‍ന്നു പാതാളത്തിലേക്ക്‌ പോകുന്ന പോലെ തോന്നി. ചേച്ചിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചില്ല എനിക്ക് കരച്ചിലും. ഞാന്‍ ദയനീയമായി മമ്മിയെ നോക്കി, ആ കണ്ണ് നനയുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഞാന്‍ ഓടി ചെന്ന് കെട്ടിപിടിച്ചു പറഞ്ഞു, എനിക്ക് കൊയപ്പമില്ല ,കുണ്ടാട്ടം കിട്ടിയല്ലോ .........ഇരുണ്ടു കൂടിയ കാര്‍മേഖങ്ങള്‍ മഴയ്ക്ക് മുന്പേ കാറ്റേടുത്തു  പോയത് പോലെ എന്റെ നിഷ്കളങ്കമായ മറുപടി കേട്ട് മമ്മി ചിരിച്ചു. എനിക്ക് ഈ അടുത്തകാലത്താണ് "ഴാ"  എന്ന വാക്ക് വഴങ്ങി തുടങ്ങിയത്,കൊഴാപ്പത്തിനു  കൊയപ്പം എന്നെ ഞാന്‍ പറയൂ,ഈ കും ഴാ കും വേര്‍തിരിയാന്‍   മമ്മിയുടെ ഒരു പാട് അടികള്‍ കിട്ടെണ്ടി വന്നു :) അങ്ങനെ എന്റെ ഒരു ബര്ത്ഡേ ദിവസം ഞാന്‍ പോലും അറിയാതെ അവസാന മണികൂറിലേക്ക്  കടന്നു. എന്റെ സ്വപ്നങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും അവിടെ നടന്നിലെങ്കിലും എന്തോ ഒരു സന്തോഷം എനിക്ക് അനുഭവപെട്ടു.ആ രാത്രി മുഴുവന്‍ മമ്മിയെ അറിയാതെ പോലും വേദനിപ്പികതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഒന്നും ഇല്ലായ്മയിലും സ്നേഹം ജ്വലിച്ചു നിന്ന്, ഒര്കുമ്പോള്‍‍  ഒരു നല്ല ദിവസം,!ആ സായാഹ്നം എനിക്ക് നല്‍കിയത് കുറെ നല്ല ഓര്‍മ്മകള്‍, എന്നെ വിഷമിപ്പിക്കാന്‍ ശ്രമിക്കാത്ത  ചേച്ചി,ദൈവ കൃപ നല്‍കുന്ന കുര്‍ബാനയും നൊവേനയും, കത്തുന്ന തിരികള്‍, ഉരുകുന്ന എന്റെ പ്രാര്‍ത്ഥനകള്‍......ഇഷ്ട്ടപെട്ട കുണ്ടാട്ടം, എല്ലാത്തിലും കൂടെ നില്‍ക്കുന്ന  സ്നേഹം എന്ന വാക്കിന് മുകളില്‍, എഴുതാന്‍ കഴിയാത്ത, പറയാന്‍ വഹിയാത്ത,അനുഭവിക്കാന്‍ മാത്രം അറിയുന്ന എന്റെ വികാരം ...............മമ്മി !എന്റെ ബര്ത്ഡേകളില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യത്യസ്തമായ ചുരുക്കം  ചില ഓര്‍മകളില്‍ ഒന്നായി ആ സായാഹ്നം മാറിയിരുന്നു !!!!! 

N.B:കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ചേച്ചി പഴയ ചേച്ചിയുമല്ല, വലുതായി കഴിഞ്ഞപ്പോള്‍ ഞങളുടെ സ്വഭാവം വിപരീത ദിശയില്‍ ആയി, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ എന്റെ സ്വഭാവം അയാള്‍ക്കും പുള്ളിയുടെ സ്വഭാവം എനിക്കും കിട്ടി :) മാറ്റമില്ലാതെ ഒന്നും മാത്രം,ഇപ്പോഴും എന്റെ ഉറ്റ ശത്രു മിത്രം ചേച്ചി തന്നെ.അതില്‍ വളര്‍ച്ചയുടെ  ഏതോ ഘട്ടത്തില്‍ ശത്രു കൊഴിഞ്ഞു പോയി ................ ഇന്നും ഫോണ്‍ വിളിച്ചാല്‍ ഒരിക്കലും തീരാത്ത ഞങളുടെ വിശേഷം പറയാന്‍ മണിക്കൂര്‍ തികയില്ല :) ബാക്കിയുള്ള അനുഭവങ്ങള്‍ പിന്നെ ഒരിക്കല്‍ പറയാം !